Saturday, June 5, 2010

 
ജി യുടെ സൂര്യകാന്തി , എന്‍റെയും...
      
     സ്വപ്‌നങ്ങള്‍ പതിവായി വിരുന്നെത്തിയിരുന്ന കാലത്തെന്നോ അമ്മൂമ്മ എനിക്ക് നല്‍കിയ സമ്മാനം ആയിരുന്നു ജി. ശങ്കര കുറുപ്പിന്റെ 'സൂര്യകാന്തി'. ഉള്ളില്‍ നൊമ്പരതിന്റെ ആഴക്കടല്‍ സൃഷ്‌ടിച്ച സൂര്യകാന്തി ഇന്നും തനിച്ചിരിക്കുമ്പോള്‍ എന്റെ സ്വകാര്യ നൊമ്പരമാവുന്നു ....
           ഏഴു കുതിരകളെ പൂട്ടിയ തേരില്‍, കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ വന്നെത്തുന്നതും കാത്തു സൂര്യകാന്തി തപസ്സിരുന്നു....  ആരുമറിയാതെ...... സൂര്യന്റെ ഓരോ ചലനങ്ങളും പിന്തുടരുമ്പോള്‍ "പരോദാരനാം അവിടുത്തെയ്ക്കെന്തു തോന്നിയോ ഹൃത്തില്‍??" എന്ന് ആ കൊച്ചു പുഷ്പം ആശങ്കപ്പെടുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി.. അവളുടെ അരികില്‍ രഥം നിര്‍ത്തി അദ്ദേഹം ചോദിച്ചു  "ആര് നീ അനുജത്തി?? നിര്‍ന്നിമേഷമായെന്തെന്‍ തേര് പോകവേ നേരെ നോക്കി നില്‍ക്കുന്നു ദൂരെ?"..... അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോള്‍ എന്ത് പറയണമെന്ന് സൂര്യകാന്തി മറന്നു....തന്‍റെ വിറയല്‍ ഒളിപ്പിക്കാന്‍ ആവോളം പണിപ്പെട്ടിട്ടും അതിനു സാധിക്കാതെ വന്നപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം..."എന്താണ് നീ പറയുവാന്‍ ആഗ്രഹിക്കുന്നത്?       "വല്ലതും പറയുവാന്‍ ആഗ്രഹിക്കുന്നുണ്ടാവാമല്ലയോ തെറ്റാണൂഹം എങ്കില്‍ ഞാന്‍ ചോദിച്ചില്ല"  സൂര്യകാന്തിയുടെ മുഖം വാടി. എന്താണ് തനിക്കു പറയാനുള്ളത്? അവള്‍ വിചാരിക്കുകയായിരുന്നു...."സര്‍വ സന്നുതന്‍ സവിധാവെങ്ങ് എങ്ങു നിര്‍ഗന്ധം പുഷ്പം" ......നിസ്സഹായതയില്‍ സൂര്യകാന്തി ഉരുകി ഒലിച്ചു...
അവളുടെ വിചാരഗതി ഈ വിധം നീളുന്നു..
              " ആര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
                സൂര്യകാന്തിയെന്നെന്നെ പുച്ച്ചിപ്പതാണീ ലോകം
                പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ
                പരകോടിയില്‍  ചെന്ന പാവന ദിവ്യ സ്നേഹം"
 പതിയെ പതിയെ സൂര്യകാന്തി എന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു....വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു....ദൂരെ ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിക്കുന്ന സൂര്യനോട് ദേഷ്യവും..."അരുത്..." സൂര്യകാന്തിപൂക്കള്‍  നിശബ്ദം മൊഴിഞ്ഞു. "എന്റെ സൂര്യനെ നീ വെറുക്കരുതെ... നിര്‍ഗന്ധിയായ ഈ കൊച്ചു പുഷ്പം തന്നെയാണ് എല്ലാത്തിനും കാരണക്കാരി".  ഒരിക്കലും പിരിയരുതെന്നു ഞാന്‍ ആശിച്ച ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്...  പിന്നീട് ഒപ്പമുള്ള ഓരോ നിമിഷങ്ങളിലും അവള്‍ എന്നോട് ഒരായിരം കഥകള്‍ പറഞ്ഞു.... അപ്രതീക്ഷിതമായി അവളുടെ അരികില്‍ രഥം നിര്‍ത്തി സൂര്യന്‍ അവളോട്‌ കിന്നാരം പറഞ്ഞതും അത് വഴി കടന്നു പോയ മാരുതന്‍ അവളെ കളിയാക്കി  ചിരിച്ചതും, അസൂയ മൂത്ത മറ്റു  പുഷ്പങ്ങള്‍ അവളെകുറിച്ചപവാദങ്ങള്‍ പറഞ്ഞതും.....ചെത്തിയോടും മുല്ലയോടും ഞാന്‍ അവള്‍ക്കു വേണ്ടി വഴക്ക് പിടിച്ചു....ഒരിക്കല്‍ പ്രിയങ്കരിയായിരുന്ന ചെമ്പരത്തിയോടു വരെ പിണങ്ങേണ്ടി വന്നെനിക്ക്... സൂര്യകാന്തിയുടെ നാണത്തില്‍ മുങ്ങിയ മുഖം ഇന്നും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു....
 മഴയുള്ള ഒരു പ്രഭാതത്തില്‍ നനഞ്ഞു കൂമ്പിയ എന്റെ സൂര്യകാന്തിയെ കാണാന്‍ ഞാന്‍ എത്തി... നനഞ്ഞ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അവളുടെ മിഴികള്‍ അപ്പോളും സൂര്യനെ തേടുന്നുണ്ടായിരുന്നു. വഴിഞ്ഞൊഴുകുന്ന സങ്കടം കടിച്ചമര്‍ത്തി ഞാന്‍ ആ കൊച്ചുപുഷ്പത്തെ കയ്യിലെടുത്തു..... അവളുടെ ഇതലുകളിളുടെ വിരലുകള്‍ ഓടിക്കുമ്പോള്‍ ആ സങ്കടം ഞാന്‍ വ്യക്തമായി കേട്ടു. "ഇതാ.. സൂര്യന്‍ എത്തുന്ന  സമയമായി... പതിവ് പോലെ  എന്നെ കാണാതാവുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും വിഷമിക്കും. ഹാ കഷ്ടം.... എന്നെ ചൊല്ലി അദ്ദേഹം വിഷമിക്കില്ലേ ? ."


എന്റെ സൂര്യകാന്തി വിട പറയുകയായിരുന്നു...എന്നോടും അവളുടെ പ്രാണപ്രിയനോടും.... വിഷാദം സ്ഫുരിക്കുന്ന മിഴികളുമായി സൂര്യനെത്തിയപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.  വാക്കുകളെക്കാള്‍ അര്‍ഥം നിശബ്ദതയ്ക്കെന്നു ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം... ഒരു പക്ഷെ അദ്ദേഹവും ഇപ്രകാരം വിലപിചിരുന്നിരിക്കും
                     " ആ വിശ്ദ്ധമാം മുഗ്ധ പുഷ്പത്തെ
                                          കണ്ടില്ലെങ്കില്‍
                      ആ വിധം പരസ്പരം
                                     സ്നേഹിക്കാതിരുന്നെങ്കില്‍..."

ഓര്‍മയില്‍ ഒരുപാട് സൂര്യകാന്തി പൂക്കള്‍ പൊഴിഞ്ഞു പോയി....ഒരുപാട് സൂര്യോദയങ്ങളും....എങ്കിലും....ഇന്നും സുഖമുള്ള ഒരു നൊമ്പരമായി എന്റെ സൂര്യകാന്തി....അവളുടെ പ്രിയപ്പെട്ട സൂര്യന്‍....
            പ്രിയപ്പെട്ട കൂട്ടുകാരി നിത കഴിഞ്ഞ ദിനം എന്നോട് പറഞ്ഞു..." ഞാന്‍ മരിക്കുമ്പോള്‍, നിനക്ക് പോലും വിളിച്ചുനര്തനാവാത്ത ആഴത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ നനഞ്ഞ പച്ച മണ്ണോടു ചേര്‍ന്ന് ഒരുകുല orchid പുഷ്പങ്ങള്‍ നീ വയ്ക്കണം " എന്ന്.... ഞാന്‍ അപ്പോള്‍ ആലോചിച്ചത് ഒരു സൂര്യകാന്തി പൂ പകരം എനിക്കായി ചോദിച്ചാലോ എന്നാണ്....പെട്ടെന്ന് മനസ് മന്ത്രിച്ചു...."അരുത്....ഓരോ സൂര്യകാന്തിപൂകളും സൂര്യനെ തേടിയുള്ള പ്രയാണത്തിലാണ്...അത് അവളുടെ  ജീവിത ലക്ഷ്യമാണ്‌. അതിനിടയില്‍ അവളെ പിഴുതെടുക്കരുതെ...."
             

5 comments:

Anonymous said...

sherikkum thaaan suryakaanthiyodu samsarichuo? Angane thoonunnu!!!

Sasikala Alappat said...

sherikkum njan samsarichu tto....
sooryakaanthiyodu mathramalla...sooryanodum..

Anonymous said...

ambada...
just joking...good writing , keep writing-silash

Unknown said...

really great......there is a great writer in you.....plz try to develop it.....amaizing......superb originality.......inium ezhuthanam.....daivam anugrahikatte......

Unknown said...

great work.....gud combination.....superbly talented writer......inium ezhuthanam.....I'm a 9thSTD student.........wish u all great success